Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Property Dispute

കോവളത്തെ വയോധികന്‍റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

തിരുവനന്തപുരം: കോവളം വെള്ളാറിൽ വയോധികന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. കോവളം വെള്ളാർ സ്വദേശി സുരേന്ദ്രൻ (64) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

സംഭവത്തിൽ മൂത്ത മകൻ രാജീവിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ കൊലപാതകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

സുരേന്ദ്രനും രാജീവും തമ്മിൽ വസ്തു പങ്കിടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ രാജീവും സുരേന്ദ്രനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ രാജീവ് സുരേന്ദ്രന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിരുന്നു. ആ വീഴ്ചയിലാണ് സുരേന്ദ്രൻ മരണപ്പെട്ടതെന്നാണ് പോലീസിന്‍റെ നിഗമനം.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേന്ദ്രൻ. അമ്മ അറിയിച്ചതിനെത്തുടർന്ന് മറ്റു മക്കൾ വീട്ടിൽ എത്തുമ്പോൾ സുരേന്ദ്രൻ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സുരേന്ദ്രന്‍റെ കഴുത്തിലും മറ്റുമുള്ള നഖത്തിന്‍റെ പാടുകൾ കണ്ടതോടെ പോലീസിന് സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് മൂത്ത മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

National

സ്വത്തുതർക്കം: റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ മരുമകൾ കൊലപ്പെടുത്തി

ന്യൂഡൽഹി: സ്വത്തുതർക്കത്തെത്തുടർന്ന് ഭർതൃപിതാവിനെ യുവതി മർദിച്ചു കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണു സംഭവം.

27ന് രാവിലെ 10.46ന് മൻസാ റാം പാർക്കിൽ ഒരു കൊലപാതകം നടന്നുവെന്നറിയിച്ച് പോലീസിനു കോൾ ലഭിച്ചു. പോലീസ് എത്തിയയുടൻ വീടിന്‍റെ ടെറസിൽ നരേഷ്കുമാറിനെ (62) ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മരുമകൾ ഗീത കുറ്റസമ്മതം നടത്തിയെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടെന്നും പോലീസ് പറഞ്ഞു. അഞ്ചുമാസംമുന്പാണ് നരേഷിന്‍റെ ഭാര്യ മരിച്ചത്. ഗീതയുടെ ഭർത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.

District News

വസ്തുതര്‍ക്കം; വയോധികയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു


മെഡിക്കല്‍കോളജ്: വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രകോപിതനായ അയല്‍വാസി വയോധികയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പുലയനാര്‍ക്കോട്ട സ്വദേശിനി ഉഷ (62) ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അയല്‍വാസിയായ സന്ദീപ് (45) ആണ് തന്നെ ആക്രമിച്ചതെന്നു ഉഷ മെഡിക്കല്‍കോളജ് പോലീസില്‍ മൊഴി നല്‍കി.


വസ്തുവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ ഉഷയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സമീപത്തുകിടന്ന കല്ലെടുത്തു സന്ദീപ് വയോധികയുടെ തലയ്ക്കടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഉഷയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ സന്ദീപിനെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി പറഞ്ഞു.

Latest News

Corehub Up